Thursday, April 28, 2011

HAPPY FRIENDSHIP DAY(ഒരു പ്രണയ കഥ)

ബസ്‌ സ്ട്ടാണ്ടിലേക്ക് ഒരു ചെറിയ കയറ്റം കയറണം, ഒരു സര്‍ബത് കുടിച്ചു ഞാനെന്റെ ഹോസ്റ്റലിലേക്ക് പോകാന്‍ വേണ്ടി ബസ്‌ സ്റ്റൊപിലേക്ക് നടക്കുമ്പോള്‍ തന്നെ ഞാന്‍ കണ്ടു അവള്‍ അവിടെ നില്‍ക്കുന്നത്. അവളെന്നെ കണ്ടില്ല പക്ഷെ അവള്‍ കാണാതെ എന്തായാലും ബസ്‌ കയറാന്‍ പറ്റില്ല അല്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങാനും നിന്നിട്ട് അവള്‍ പോയതിനു ശേഷം പോകണം
എന്തിനാ അങ്ങനെ ഒളിച്ചോടുന്നത് ? ആര്‍ക്കു വേണ്ടി?
ഒരു മെസ്സേജ് വന്നു ഫോണില്‍,  വായിച്ചു നോക്കിയില്ല. പതുക്കെ കയറ്റം കയറി ഞാന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു. റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു. ഒരു ചെറു ചിരിയോടു കൂടി അവള്‍ എന്നെ വരവേറ്റു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവള്‍ പറഞ്ഞു കഴിഞ്ഞു “HAPPY FRIENDSHIP DAY”. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. എന്തായാലും “HAPPY FRIENDSHIP DAY” എന്നല്ല.
അവള്‍ അധികം ഒന്നും സംസാരിച്ചില്ല, എങ്കിലും എന്തൊക്കെയോ പറഞ്ഞു. ഞാനും അധികം സംസാരിച്ചില്ല.
വിയര്‍ക്കുന്നു എനിക്ക്, ക്ഷീണവും ഉണ്ട്
“പനി ആണ് രണ്ടു ദിവസം ആയിട്ട്” . കള്ളം പറയാന്‍ യാതൊരു മടിയും എനിക്ക് തോന്നിയില്ല
എന്‍റെ ബസ്‌ എത്രയും പെട്ടെന്ന് വരാന്‍ ആണ് ഞാന്‍ കൊതിച്ചത്.
ഒരു K.S.R.T.C തന്നെ വന്നു
“ബൈ”
ചിരിചു കൊണ്ട് അവള്‍ കൈ അനക്കി, ഞാന്‍ ബാഗും ഏന്തി ബസ്സില്‍ കയറി. സീറ്റുണ്ടായിരുന്നില്ല.
ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാണാതെ ഞാനവളെ നോക്കി, ഞാന്‍ അവളില്‍ നിന്നും ദൂരേക്ക്‌ ""വീണ്ടും"" പോയി തുടങ്ങി. ഒരു ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീണു.
ഒരു മെസ്സേജ് വന്ന ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ഞാനെടുത്തു വായിച്ചു, രണ്ടും ഒന്ന് തന്നെ
“HAPPY FRIENDSHIP DAY”

Monday, April 4, 2011

കണ്സല്‍ട്ടിംഗ് ഫീ

ചൂടെറിയ കാറ്റ് വീശുന്നു, അടുത്ത രോഗിക്കായുള്ള ശബ്ദം അടിച്ചു ഞാന്‍. ഒരു സ്ത്രീ ആയിരുന്നു, ഒക്കത്തൊരു കുഞ്ഞും . വിയര്‍ത്തു മുഷിഞ്ഞ വസ്ത്രം.

 ഞാന്‍ ചിന്തിച്ചു; വിയര്‍പ്പിന്റെ ഗന്ധത്തിന് എന്താണ് വികാരം? ദൈന്യമായ നോട്ടങ്ങളില്‍ അലിഞ്ഞില്ലതാവുന്നതായാണ് എനിക്ക് തോന്നിയത്. 100ഓ അതില്‍ അധികം മൂല്യം ഉള്ള എന്തും ഞാന്‍ സ്വീകരിക്കുമായിരുന്നു. അന്ന് ഞാന്‍ അത് മേടിച്ചപ്പോള്‍ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മുഖത്ത്‌ നോക്കാന്‍ ഞാന്‍ മറന്നു പോയി, നോക്കേണ്ടതായിരുന്നു.
ധര്‍മ പത്നിക്കു തിരക്കാണെപ്പോഴും. കീറിമുറിക്കലിന്‍റെ ആശാത്തി ആണവള്‍, ഭയങ്കരം തന്നെ അവളുടെ കഴിവ്.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു, ഇന്ന് ഒരു കറുത്ത കൈ ആണ് വിളമ്പിയത്. ഇന്നലെയാണോ അതോ മിനിയാന്നാണോ എന്നറിയില്ല അതൊരു വെളുത്ത കൈ ആയിരുന്നു.
വണ്ടി നിറുത്തുന്ന ശബ്ദം കേട്ടു, ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.
വളകള്‍ കിലുങ്ങുന്ന ശബ്ദം, ഹഹഹഹഹ!!!!!!!!! എവിടെ നിന്ന്???? വളകള്‍ എവിടുന്നു കിലുങ്ങുന്നു എന്നാണ് സുഹൃത്തേ പറയുന്നത്?, അത് പണ്ടായിരുന്നു. സ്റ്റെതസ്കോപ്പിന്‍റെ അറ്റം ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പോലും ഇല്ല ഇപ്പോള്‍, കത്രികകളും കത്തികളും ആണ് ചുറ്റും, .
ഏവര്‍ക്കും ദയനീയ മുഖഭാവം. ആര്‍ക്കും സന്തോഷം ഇല്ല, രോഗികള്‍ എങ്ങനെ സന്തോഷിക്കും അല്ലെ?
ക്ഷീണത്തിന്റെ ഒരു നെടു നിശ്വാസം കേള്‍ക്കാനുണ്ട്
നിങ്ങള്‍ ഉറങ്ങിയില്ലേ?”
ഞാന്‍ തിരിഞ്ഞു കിടന്നു , ആര് ശ്രദ്ധിക്കാന്‍ ?,
ശീതീകരണം തുടങ്ങി . ഹോ !!!!! ഉഷ്ണിക്കുന്നുപരിഹാസം തന്നെ അതിനും
പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല
രണ്ടു പേര്‍ പഠിക്കുകയാണ്, കീറാനും മുറിക്കാനും തന്നെ. പോലീസുകാരന്റെ മകള്‍ പോലീസുകാരന്‍ തന്നെ ആവണമല്ലോ??
കള്ളനായാലും അത് തന്നെ ആഗ്രഹിക്കും
പ്രിയതമേ , ഞാന്‍ നന്നാവുന്നു , ഞാന്‍ എന്നെ സൌജന്യമായി കൊടുക്കാന്‍ പോകുന്നു എന്ന് പറയണം എന്ന് തോന്നി, അവളതു കേട്ട ഭാവം നടിക്കില്ല എന്നെനിക്കറിയാം.
പരിഹാസം തന്നെ അതിനും
വീടിന്റെ മുററത്തു ഒരു ബോര്‍ഡ്‌ വക്കണം അല്ലെങ്കില്‍ വേണ്ട അത് മോശമാണ്. പറഞ്ഞറിയട്ടെ എല്ലാരും.


സ്ഥിരമായി തിരക്ക്. ഇന്ന്, നാളെ, മറ്റന്നാള്‍, ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.
വേണ്ട ചേച്ചി, കൈയില്‍ വച്ചോള്ളൂ
വിശ്വാസം വന്നിട്ടില്ല പലര്‍ക്കും ഇപോളും, എല്ലാരുടേം മുഖത്ത് ഞാന്‍ നോക്കി. ചിരി ആണ് എല്ലാര്‍ക്കും
നാലും മൂന്നും ഏഴ്, ഇന്ന് വേഗം തീര്‍ന്നു , ഇന്നല്പം വിശ്രമിക്കാം, സന്തോഷത്തിനു പകരം എന്താണ് തോനിയത് എന്ന് എനിക്കറിയില്ല, സന്തോഷമല്ല അതുറപ്പ്. ഏഴു പേരും ചിരിച്ചു കൊണ്ടാണ് ഇറങ്ങിപോയത് എന്നിട്ടും മനസ്സ് പിടയുന്നു
വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍, ഒരാള്‍ വന്നിട്ടുണ്ട്, സന്തോഷം തോന്നി. ഞാന്‍ ബെല്‍ അടിച്ചു, കടന്നു വരാന്‍ പറഞ്ഞു
വീണ്ടും അതെ സ്ത്രീ, കുഞ്ഞിന്നെ കൊണ്ട് വന്നിട്ടില്ല
വേണ്ട ചേച്ചി, കാശ് കൈയില്‍ വച്ചോള് ഈ മരുന്ന് കഴിച്ചാ മതി
അവരും ചിരിച്ചു കൊണ്ടിറങ്ങിപോയി. ഹൃദയം ഭേദിച്ചു കൊണ്ടാണ് ആ ചിരി കടന്നു പോയത്.
മതിലിന്റെ അടുത്ത് ചെന്ന് നിന്നു, തന്റെ പേരും qualificationഉം വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരം കൊണ്ട് വൃത്തിയായി എഴുതിയിരിക്കുന്നു. ഞാനും ചിരിച്ചു സന്തോഷത്തോടു കൂടി തന്നെ