Monday, October 10, 2011

നിസ്സാരമായ തകര്‍ച്ചകള്‍

“May I get in sir??” 

കേമിസ്ട്ട്രി സാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു interference. തെല്ലൊരു അക്ഷമയോട് കൂടി സാര്‍ വാതിലിലേക്ക് നോക്കി തല കുലുക്കി. 

അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ഞാ|ന്‍ നോക്കി, ഞാന്‍ മാത്രമല്ല ഞങ്ങ|ള്‍ ആണുങ്ങള്‍ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ തരുണീമണികളുടെ കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി കിട്ടിയ സന്തോഷം എല്ലാരുടെയും പതിഞ്ഞ സംസാരത്തില്‍ നിന്നും മനസിലാക്കാം. 

നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറിയും, peach കളര്‍ ചുരിദാറും അണിഞ്ഞു ഒരുവള്‍ 

മഞ്ഞ ചുരിദാറും തുടുത്ത കവിളുകളും ഉള്ള ഒരുവ|ള്‍ 

ചാരനിറത്തിലുള്ള ചുരിദാറുട്ത്തു തടിച്ചുരുണ്ട് ഒരുവ|ള്‍ 

പെണ്‍കുട്ടികളെ ആസ്വദിക്കാനല്ലാതെ കുറ്റം പറയാ|ന്‍ ഞങ്ങളാരും അന്ന് പഠിച്ചിരുന്നില്ല. 

“silence” !!!! 

അക്ഷമ കൂടി വന്ന അരസികനായ കെമിസ്ട്രി സാര്‍ പോളിമറിന്റെ രസതന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വീണ്ടും തുടങ്ങി. കോളേജ്പഠനത്തിന്റെ കാര്‍ബണ്‍ കണികകള്‍ ചേര്‍ത്തു വച്ചു വലിയൊരു പോളിമര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും 

എന്നും ക്ലാസ്സിലെ മൂന്നാം ബെഞ്ചില്‍ ഞാന്‍ സ്ഥാനം പിടിച്ചു, കാരണം നെറ്റിയില്‍ നേര്‍ത്ത ചന്ദനക്കുറി അണിഞ്ഞു വരുന്ന സുന്ദരിയെ വളരെ വ്യക്തമായി കാണാന്‍ അവിടം ആണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. 

ഡിസംബറിന്റെ തണുപ്പില്‍ ഗ്രാഫിക്സ് ഷീറ്റ് വരക്കാന്‍ മടിച്ചു ഡ്രാഫ്റ്ററിന്റെ ചുവന്ന പിടി നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നു. 

അവള്‍ എത്തുന്നതിനേക്കാള്‍ മുന്‍പേ എത്താന്‍ വേണ്ടി എന്നാല്‍ കഴിയുന്ന വിധം ശ്രമിച്ചു എങ്കിലും അവള്‍ തന്നെ മുന്നേ എത്തി. ക്ലാസ്സിലും, പഠനത്തിലും. പിന്നീട് മൂന്നാം ബെഞ്ച്‌ ടീച്ചറുടെ ശ്രദ്ധാകേന്ദ്രം ആണെന്നത്കൊണ്ടും ലാപ്‌ടോപ്പില്‍ മൂന്ന് മണി വരെ കണ്ട സിനിമയുടെ ദ്രിശ്യങ്ങള്‍ കണ്ണുകളെ തഴുകി ഉറക്കുന്നതിനാലും ഞാ|ന്‍ പിന്നിലെ ബെഞ്ചിലേക്ക് മാറി. അവളെ കാണുന്നത് പുറകില്‍ നിന്ന് മാത്രമായി. 

അവള്‍ എന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്നത് താനെ വ്യര്‍ത്ഥം ആണെന്ന് തോന്നി. തണല്‍ മരങ്ങളുടെ നിഴലില്‍ ഇരുന്നു ജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് ഞാനറിഞ്ഞില്ല. പരീക്ഷണങ്ങള്‍ക്ക് നിരന്തരമായി വിധേയമായതിന്റെ ഫലമായി പരിക്കുകള്‍ സാരമായി പറ്റി. 

പുസ്തകം കൈ വിരലില്‍ കറക്കി കൊണ്ട് പറ്റമായി ഞങ്ങള്‍ മഴയത്ത് നടന്നു പോകുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ആരുടെയെങ്കിലും കൈ പിടിച്ചു നടന്നു പോകുന്നുണ്ടാവും അവള്‍. ഒരു ചിരി ആ ചുണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നീ ചിരിക്കുകയും ചെയ്തു, പക്ഷെ ഒരു പരിഹാസം ആണ് ഞാന്‍ അതില്‍ കണ്ടത് 

രണ്ടു തരം ആള്‍ക്കാര്‍ ആണ് അവസാനം അവശേഷിച്ചത്. ജോലി കിട്ടിയവരും, ജോലി കിട്ടാത്തവരും. കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് മധുരം കൊടുക്കുകയും ചിരിക്കുകയും ചെയ്തു. അവളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജിലേബിയുടെ പാക്കറ്റ്‌ എന്റെ നേരെ നീട്ടികൊണ്ടു അവള്‍ വന്നപ്പോള്‍ ഞാന്‍ ആ മുഖത്ത് നോക്കിയില്ല. നോക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അണയാന്‍ പോകുന്ന തീ അളികത്തുന്നത് പോലെ എന്റെ നെഞ്ചില്‍ ഒരു പിടച്ചി|ല്‍ അനുഭവപെട്ടു. 

“എത്ര നിസ്സാരം ആണ് തകര്‍ച്ചകള്‍.”